Reports
- Details
- Category: Reports
മനോഹരമായ രചനകൾകൊണ്ട് മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ എം ടി വാസുദേവൻ നായർക്ക് അനുസ്മരണം അർപ്പിക്കുന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ സാഹിത്യ സാംസ്കാരിക സംഭാവനകളെ വിശദമായി വിലയിരുത്തികൊണ്ടു പലരും സംസാരിച്ചു. ലോകസഞ്ചാരിയും വ്ലോഗറും ആയ സുജിത് ഭക്തൻ തന്റെ യാത്രാനുഭവങ്ങളുമായി 'കട്ടൻ കാപ്പിയും കവിതയും' വേദിയിൽ എത്തിയിരുന്നു. അനേകായിരങ്ങൾ ഓൺലൈനായി പിന്തുടരുന്ന അദ്ദേഹത്തെ കാണുവാൻ പ്രവാസി മലയാളികൾ നാടിന്റെ പല ഇടങ്ങളിൽ നിന്നും സന്നിഹിതരായിരുന്നു. പ്രശസ്ത കർണാടക സംഗീതജ്ഞനായ ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ കേരളാഹൗസിലെ നിറഞ്ഞ സദസ്സിൽ കച്ചേരി അവതരിപ്പിക്കുകയും കർണ്ണാടക സംഗീതം വളരെ ലളിതമായി പരിചയപ്പെടുത്തുകയും ചെയ്തു. രതീഷ് മനോഹരൻ വയലിനിലും, പ്രകാശ് രാമചന്ദ്ര മൃദംഗത്തിലും അദ്ദേഹത്തെ അനുഗമിച്ചു. രാജേഷ് രാമൻ അവതാരകൻ ആയിരുന്നു.
കേരളാഹൗസിലെ പരിപാടികൾക്കു പുറമെ സംഘടിപ്പിക്കപ്പെട്ട അനേകം ഡിജിറ്റൽ സമ്മേളനങ്ങളിൽ ധാരാളം സാഹിത്യ രചനകൾ അവതരിപ്പിക്കുപ്പെടുകയുണ്ടായി. ചർച്ചകൾ സജീവമായിരുന്നു. 'മാതൃഭൂമി ക്യാപ്സ്യൂൾ' എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ രചനകൾ സംക്ഷിപ്തമായി അവതരിപ്പിക്കപ്പെട്ടത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
------------
At a ceremony held to pay tribute to M. T. Vasudevan Nair, who enriched the Malayalam language with so many writings, many speakers discussed in detail his literary and cultural contributions.
Sujith Bhakthan, a global traveler and vlogger, appeared on the “Kattan Kaappiyum Kavithayum” stage to share his travel experiences. Many expatriate Malayalis had gathered from different places across the country to see him, as thousands follow him online.
The renowned Carnatic musician Dr. Manakkal Gopalakrishnan performed a concert before a full audience at Kerala House and he also introduced Carnatic music to the listeners. He was accompanied by Ratheesh Manoharan on the violin and Prakash Ramachandra on the mridangam. Rajesh Raman served as the host of the program.
In addition to the programs held at Kerala House, many digital conferences were organized where numerous literary works were presented. The discussions were lively. A segment titled “Mathrubhumi Capsule”, which presented concise summaries of writings from the Mathrubhumi Weekly, received special attention.
- Details
- Category: Reports
അബദ്ധ ജടിലമായ ആചാരങ്ങളും, ചോദ്യം ചെയ്യപ്പെടാത്ത കീഴ്വഴക്കങ്ങളും നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ നിന്നും താൻ എങ്ങിനെയാണ് സ്വതന്ത്ര ചിന്തയുടെ ലോകത്തെത്തിയത് എന്ന് സജീവൻ അന്തിക്കാട് വിശദീകരിച്ചു. സ്വതന്ത്ര ചിന്ത പ്രമേയമാക്കി സിനിമ നിർമിച്ചു സംവിധാനം ചെയ്തതിന്റെ പശ്ചാത്തലവും, ESSENSE രൂപീകരിച്ചതിന്റെ ചരിത്രവും അദ്ദേഹം വിശദമാക്കി.
സമാന്തര ചികിത്സാ സമ്പ്രദായങ്ങളിൽ കണ്ടുവരുന്ന അശാസ്ത്രീയതകൾ പാമ്പുവിഷ ചികിത്സയെ ഉദാഹരണമാക്കി Dr. അഗസ്റ്റസ് മോറിസ് വിശദീകരിച്ചു.
2019 നവംബർ 3 നു കേരളാഹൗസിൽ വച്ച് ESSENSE Global UK യുമായി ചേർന്ന്, കട്ടൻകാപ്പി പരിപാടി സംഘടിപ്പിച്ചു.
- Details
- Category: Reports
എന്താണ് ഗൃഹാതുരത്വം., എന്തുകൊണ്ട് ഗൃഹാതുരത്വം സന്തോഷമുണ്ടാക്കുന്നു, തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുകൊണ്ട് , Dr. വിശ്വനാഥൻ സംസാരിച്ചു. United Rationalists of UK യുമായി സഹകരിച്ചുകൊണ്ടാണ് കട്ടങ്കാപ്പിയും കവിതയും, കേരളാഹൗസിൽ വച്ച്, ഒക്ടോബർ 25 ന് ഈ പരിപാടി സംഘടിപ്പിച്ചത്.
- Details
- Category: Reports
ലാറി കോളിൻസും, ഡൊമിനിക് ലാപിയറും ചേർന്നെഴുതിയ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പ്രശസ്തമായ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി രൂപവൽക്കരിച്ച Viceyoy's House എന്ന സിനിമ, ഇൻഡ്യാചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു കാലഘട്ടത്തിന്റെ കഥ പറയുന്നു. ലൂയി മൗണ്ട് ബാറ്റൺ അവസാന വൈസ്രോയി ആയി ഡൽഹിയിൽ എത്തുന്നതു മുതൽ കഥ ആരംഭിക്കുന്നു. സാമ്രാജ്യത്തിന്റെ ശിഥിലീകരണം ഉറപ്പിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പല അന്തർ നാടകങ്ങളും, രാഷ്ട്രീയ പിന്നാമ്പുറ രഹസ്യങ്ങളും ഈ സിനിമയിലൂടെ അനാവരം ചെയ്യപ്പെടുന്നു. ഇന്ത്യയിലെ ജാതീയതയാണോ മതസംബന്ധിയായി ഈ ഉപഭൂഖണ്ഡത്തെ വെട്ടിമുറിക്കാനുള്ള അടിസ്ഥാന കാരണം എന്നു 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പുസ്തകം വായിച്ചപ്പോൾ തോന്നിയിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളിൽ ഭൂരിപക്ഷവും, ജാതീയമായി പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇവിടുത്തുകാർ തന്നെയായിരുന്നു എന്ന യാഥാർഥ്യം കണ്ടില്ല എന്നു നടിക്കാൻ ആധുനിക ഇന്ത്യ ബുദ്ധിമുട്ടുന്ന കാലത്താണ് ഈ സിനിമ പുറത്തുവന്നത്. ഒന്നിച്ചു ജീവിച്ചിരുന്നവർ മതത്തിന്റെ പേരിൽ പരസ്പരം കൊല്ലാനും, കൊള്ളയടിക്കാനും തുടങ്ങിയപ്പോൾ, ദുരന്ത പര്യവസായിയായി മാറിയ ഒരു വലിയ കുടിയൊഴിപ്പിക്കലിന്റെ കഥയായി മാറുകയായിരുന്നു ഇൻഡ്യാ വിഭജനം. ചലച്ചിത്രത്തിൽ ഉപയോഗിച്ച പഴയ ക്ലിപ്പിംഗുകളും, ചിത്രങ്ങളും, സ്മാരകങ്ങളും ഇതിനെ ചരിത്ര കഥകളുടെ കൂട്ടത്തിൽ നിറുത്താൻ പ്രേരിപ്പിക്കുന്നു. ചരിത്രത്തോടൊപ്പം ഇഴ ചേർന്നു പോകുന്ന ചിത്രത്തിലെ ഹിന്ദു മുസ്ലിം പ്രേമകഥ, വിഭജനത്തിന്റെ ഭീകരാവസ്ഥ എങ്ങനെ സാധാരണക്കാരുടെ ജീവിതത്തെ ഉലച്ചു മറിച്ചു എന്നതിന്റെ ഉദാഹരണമായി മാറുന്നു. മനോഹരമായ ഒരു ചലച്ചിത്രം എന്നതിലുപരി, ആധുനിക ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഏറ്റവും അടിസ്ഥാന പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നു എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം.
അന്നു തുടങ്ങിയ വിഭജനം ഇന്നും പല തലങ്ങളിലായി തുടരുന്നു എന്നത് സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഒരു ഭാരമായി മനസ്സിൽ ചേക്കേറുന്നു. വിഭജനത്തിന്റെ ദുരന്തഫലം അനുഭവിച്ച ഒരു കുടുംബത്തിലാണ് ഗുരീന്ദർ ഛദ്ദ എന്ന ചലച്ചിത്രകാരി പിറന്നത് എന്ന് അവസാന ഫ്രെയിം നമ്മെ അറിയിക്കുന്നു.
ചിത്രം വിലയിരുത്താനും ചർച്ചയിൽ പങ്കെടുക്കാനും എത്തിയ എല്ലാവർക്കും നന്ദി.
- സുനിൽ പി ഇളയിടം - Report
- ജീവിതോന്മുഖമായ രചന - റിപ്പോർട്ട്
- കഥകളി വേഷപ്രദർശനവും പഠന ശിബിരവും - Report
- James Bond - from page to screen - Report
- Report on 2018 activities
- ചക്കരക്കുടത്തിൽ കൈ ഇട്ടാൽ! - Report
- മീശയുടെ നിറങ്ങൾ - Report
- അനുകമ്പയുടെ ഉറവകൾ
- രവിചന്ദ്രൻ പറഞ്ഞത് - Report
- രാത്രിമഴ പെയ്യുമ്പോൾ Report
- 2016 റിപ്പോർട്ട്
- 2017 റിപ്പോർട്ട്

