മനോഹരമായ രചനകൾകൊണ്ട് മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ എം ടി വാസുദേവൻ നായർക്ക് അനുസ്മരണം അർപ്പിക്കുന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ സാഹിത്യ സാംസ്കാരിക സംഭാവനകളെ വിശദമായി വിലയിരുത്തികൊണ്ടു പലരും സംസാരിച്ചു. ലോകസഞ്ചാരിയും വ്ലോഗറും ആയ സുജിത് ഭക്തൻ തന്റെ യാത്രാനുഭവങ്ങളുമായി 'കട്ടൻ കാപ്പിയും കവിതയും' വേദിയിൽ എത്തിയിരുന്നു. അനേകായിരങ്ങൾ ഓൺലൈനായി പിന്തുടരുന്ന അദ്ദേഹത്തെ കാണുവാൻ പ്രവാസി മലയാളികൾ നാടിന്റെ പല ഇടങ്ങളിൽ നിന്നും സന്നിഹിതരായിരുന്നു. പ്രശസ്ത കർണാടക സംഗീതജ്ഞനായ ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ കേരളാഹൗസിലെ നിറഞ്ഞ സദസ്സിൽ കച്ചേരി അവതരിപ്പിക്കുകയും കർണ്ണാടക സംഗീതം വളരെ ലളിതമായി പരിചയപ്പെടുത്തുകയും ചെയ്തു. രതീഷ് മനോഹരൻ വയലിനിലും, പ്രകാശ് രാമചന്ദ്ര മൃദംഗത്തിലും അദ്ദേഹത്തെ അനുഗമിച്ചു. രാജേഷ് രാമൻ അവതാരകൻ ആയിരുന്നു.
കേരളാഹൗസിലെ പരിപാടികൾക്കു പുറമെ സംഘടിപ്പിക്കപ്പെട്ട അനേകം ഡിജിറ്റൽ സമ്മേളനങ്ങളിൽ ധാരാളം സാഹിത്യ രചനകൾ അവതരിപ്പിക്കുപ്പെടുകയുണ്ടായി. ചർച്ചകൾ സജീവമായിരുന്നു. 'മാതൃഭൂമി ക്യാപ്സ്യൂൾ' എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ രചനകൾ സംക്ഷിപ്തമായി അവതരിപ്പിക്കപ്പെട്ടത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
------------
At a ceremony held to pay tribute to M. T. Vasudevan Nair, who enriched the Malayalam language with so many writings, many speakers discussed in detail his literary and cultural contributions.
Sujith Bhakthan, a global traveler and vlogger, appeared on the “Kattan Kaappiyum Kavithayum” stage to share his travel experiences. Many expatriate Malayalis had gathered from different places across the country to see him, as thousands follow him online.
The renowned Carnatic musician Dr. Manakkal Gopalakrishnan performed a concert before a full audience at Kerala House and he also introduced Carnatic music to the listeners. He was accompanied by Ratheesh Manoharan on the violin and Prakash Ramachandra on the mridangam. Rajesh Raman served as the host of the program.
In addition to the programs held at Kerala House, many digital conferences were organized where numerous literary works were presented. The discussions were lively. A segment titled “Mathrubhumi Capsule”, which presented concise summaries of writings from the Mathrubhumi Weekly, received special attention.

