ചക്കരക്കുടത്തിൽ കൈ ഇട്ടാൽ! - Report
- Details
- Category: Reports
അന്തരിച്ച ഹാസ്യസാഹിത്യകാരനായ ചെമ്മനം ചാക്കോയുടെ സംഭാവനകളെ സ്മരിച്ചു കൊണ്ടു പരിപാടികൾ ആരംഭിച്ചു. ക്ഷിപ്രഭാഷണം പരിപാടി വിജയമായിരുന്നു എന്നു വിലയിരുത്തപ്പെടുന്നത്, സംബന്ധിച്ച ഏല്ലാ വ്യക്തികളെക്കൊണ്ടും സംസാരിപ്പിക്കാൻ സാധിച്ചു എന്നതുകൊണ്ടാണ്. സാധാരണ ചർച്ചകളിൽ ചിലരെങ്കിലും കേൾവിക്കാർ മാത്രമായിപ്പോകാറുണ്ട്. എല്ലാവരുടെയും ഭാഷണത്തിൽ നർമ്മരസം ഉണ്ടായിരുന്നോ എന്നു ചോദിച്ചാൽ, 'ഇല്ല' എന്നു സമ്മതിക്കേണ്ടിവരും.
ഇന്ത്യൻ സുപ്രീം കോടതിയുടെ, അടുത്തകാലങ്ങളിലായി ഉണ്ടായ സുപ്രധാന മൂന്നു വിധികൾ, സാമൂഹിക ജീവിതത്തിലുള്ള ജുഡീഷ്യറിയുടെ സുശക്തമായ ഇടപെടലായി കണക്കാക്കപ്പെടുന്നു. സ്വവർഗ്ഗരതി കുറ്റകരമല്ല എന്നുള്ളതായിരുന്നു ആദ്യത്തെ വിധി. നിലനിന്നിരുന്ന വ്യഭിചാര നിയമങ്ങൾ സ്ത്രീയെ വിവേചനബുദ്ധ്യാ കാണുന്നു എന്നും, അതുകൊണ്ടു അത്തരം നിയമങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണെന്നും ഉള്ളതായിരുന്നു രണ്ടാമത്തെ വിധി. സ്ത്രീകളുടെ ശബരിമല ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട വിധിയിൽ, ചില പ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നത്, 'സമത്വ അവകാശത്തിനും', 'ആരാധനാവകാശത്തിനും' എതിരെ ഉള്ള നിലപാടുകൾ ആയിരുന്നു എന്നുള്ള കണ്ടെത്തൽ ആയിരുന്നു മൂന്നാമത്തെ സുപ്രധാന വിധി. പ്രതികരിച്ചവർ എല്ലാം തന്നെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ മാത്രമായി ഒതുങ്ങി നിന്നു. ബഹു ഭൂരിപക്ഷവും വിശ്വാസത്തിന്റെ വഴിയേ, നില നിന്നിരുന്ന സ്ത്രീ വിലക്കുകൾ തുടരണമെന്നു വാദിച്ചപ്പോൾ, ഒരു ന്യൂന പക്ഷം, പുരുഷനെന്നപോലെ സ്ത്രീക്കും ഇക്കാര്യത്തിലും തുല്യത വേണം എന്നഭിപ്രായപ്പെട്ടു.

