
വാക്കുകൾക്കു രൂപമുണ്ട്, ഭാവമുണ്ട്, നിറവുമുണ്ട്. അക്ഷരക്കൂട്ടത്തിന് അപ്പുറത്തുള്ള ഇത്തരം മാനങ്ങൾ ഉരുത്തിരിഞ്ഞു വരുന്നത് കാല ദേശങ്ങളുടെ പ്രവർത്തനത്തിലൂടെയാണ്. ജലവും, വെള്ളവും ഒരേ വസ്തുവിനെ ചൂണ്ടി കാണിക്കുന്നു. എങ്കിലും കവിക്ക് അത് രണ്ടും രണ്ടാണ്. 'ആലപ്പുഴ വെള്ളം' എന്ന കവിതയിലൂടെ അനിത തമ്പി ഇത് വ്യക്തമാക്കുന്നു. ഇന്നലെ നടന്ന കട്ടൻകാപ്പിയുടെ ഗ്രീക്ഷ്മ സംഗമത്തിൽ അതിഥിയായി എത്തിയ അനിത തമ്പി ഞങ്ങൾക്കായി കവിതകൾ വായിച്ചു. പിറവി, മമൊഹീതോ പാട്ട്, ആലപ്പുഴ വെള്ളം, ഒടുവിൽ, പ്രേതം, അങ്ങിനെ പോയവൻ. കവി തന്നെ കവിതയുടെ പശ്ചാത്തലം വിശദീകരിച്ചത് കവിതയുടെ ആത്മാവിലേക്കുള്ള യാത്ര സുഗമമാക്കി. സന്തോഷിനും, ദീപയ്കും, KALA യ്കും നന്ദി.

