പാട്ടുകളുടെ മാധുര്യവും ചോദ്യങ്ങളുടെ രസവുമായി പ്രശസ്ത പിന്നണി ഗായകനായ കണ്ണൂർ ഷെരിഫ് നയി ക്കുന്ന ഗാനസന്ധ്യ.
അകലെ അകലെ നീലാകാശം
ജീവിതേശ്വരി ക്കേകുവാനൊരു പ്രേമലേഖനമെഴുതി
സുറുമയെഴുതിയ മിഴികളെ
പ്രാണസഖീ ഞാൻ വെറുമൊരു
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ സൂക്ഷിക്കാം
കണ്‍ മണി നീയെൻ കരം പിടിച്ചാൽ
മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല
ഓർമയിൽ തങ്ങിനില്ക്കുന്ന എത്രയോ ഗാനങ്ങൾ കോഴിക്കൊടിന്റെ പ്രിയ പുത്രനായിരുന്ന ബാബുരാജ് നമുക്കു സമ്മാനിച്ചു. അറുപതുകളിൽ കത്തിജ്വലിച്ചു നിന്നിരുന്ന ബാബുരാജിൽ നിന്നും ഹിന്ദുസ്ഥാനിയുടെയും ഗസലിന്റെയും ഖരാനകളുടെയും ചേരുവകൾ സന്നിവേശിപ്പിച്ച സുന്ദരങ്ങളായ മലയാള ഗാനങ്ങൾ അനശ്വരമായി നിലകൊള്ളുന്നു. M S ബാബുരാജിനെ ഏറെ ഇഷ്ടപ്പെടുന്ന കണ്ണൂർ ഷെരിഫിൽ നിന്നും ബാബുരാജ് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. At Keralahouse, Manorpark on Sunday 25 January 2015. Members-£10, non-members-£12, children (4-14)-£5
Report 'നിങ്ങളാവശ്യപ്പെട്ട ഗാനങ്ങൾ' അന്വർഥമാക്കിക്കൊണ്ട് മലയാളത്തിന്റെ പ്രിയ ഗായകൻ കണ്ണൂർ ഷെരിഫ് അവതരിപ്പിച്ച സംഗീതമേള സദസ്യരെ ഗൃഹാതുരത്വത്തിന്റെ വഴികളിലൂടെ ഏറെ ദൂരം കൈ പിടിച്ചു നടത്തി. മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ, തനിക്ക് എല്ലാ ഗാനങ്ങളും അനായാസമായി വഴങ്ങും എന്ന് തെളിയിച്ച വേദിയിൽ സെമിക്ലാസ്സിക്കൽ, ഫാസ്റ്റ്, ഹാസ്യ, ഗസൽ, പ്രണയ-ശോക-ഭക്തി ഗാനങ്ങൾ തുടർച്ചയായി അവതരിപ്പിച്ചു മുക്തകണ്ഠം പ്രശംസ നേടി. 60-70 കാലഘട്ടങ്ങളിലെ, ശ്രവ്യ ഭംഗികൊണ്ടും അർത്ഥ സമ്പുഷ്ടി കൊണ്ടും മികച്ച മലയാള ചലച്ചിത്ര ഗാനങ്ങൾക്കൊപ്പം മുഹമ്മദ് റാഫി, കിഷോർകുമാർ എന്നിവരുടെ ഹിന്ദി ഗാനങ്ങളും അവതരിപ്പിച്ചു. മലയാളി അസോസിയേഷൻ ഓഫ് ദി UK (mauk.org) യുടെ സംഗീത ട്രൂപ് ആയ 'നിസരി' യും 'കട്ടൻ കാപ്പിയും കവിതയും' ഒത്തു ചേർന്നാണ് ഈ അവിസ്മരണീയമായ കലാവിരുന്ന് ഒരുക്കിയത്. ബാബുരാജിന്റെയും, രാഘവൻ മാസ്റ്ററുടെയും ഏറെ ഗാനങ്ങൾ അവതരിപ്പിച്ച തോടൊപ്പം ബോംബെ രവിയുടെയും, ദേവരാജന്റെയും, രവീന്ദ്രന്റെയും, ശ്രദ്ധേയമായ ഗാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഷെരിഫി നോടൊപ്പം 'നിസരി' യുടെ ഗായകരായ രാജേഷ് രാമൻ, ശ്രേയ സുനിൽ എന്നിവരും, ഉപകരണങ്ങളുമായി അൽബർട്ട് വിജയൻ, വിനോദ് നവധാര, വരുണ്‍ മയ്യനാട്, ഷിനോ തോമസ് എന്നിവരും വേദി പങ്കിട്ടു. സ്ഥിരം ഗാനമേള എന്നതിലുപരി, പ്രേക്ഷകരുമായി സംവദിച്ചു കൊണ്ടാണ് ഈ ആസ്വാദനമേള അവതരിപ്പിച്ചത് എന്നത് അനുകരണീയമായ ഒരു പ്രത്യേകതയായി പലരും എടുത്തു പറഞ്ഞു. ലാളിത്യത്തിന്റെ മഹനീയ ഉദാഹരണമായ ഷെരിഫ് ആലാപനത്തിനിടയിൽ തന്റെ സംഗീത യാത്രയിൽ താൻ കണ്ട ദൃശ്യങ്ങളും കേട്ട കഥകളും പങ്കുവെച്ചത് മറ്റൊരു പ്രത്യേകതയായിരുന്നു.
അറിവിന്റെയും ആസ്വാദനത്തിന്റെയും വഴിയിലൂടെ സഞ്ചരിച്ചു 'കട്ടൻ കാപ്പിയും കവിതയും' എന്ന അനൗപചാരിക കൂട്ടായ്മ അഞ്ചാം സംവത്സരത്തിൽ എത്തി നില്ക്കുന്നു. സാഹിത്യ, സാഹിത്യേതര വിഷയങ്ങൾ ചർച്ച ചെയ്യുന്ന തുറന്ന വേദികളാണ് ഈ സംരംഭം സാധാരണയായി എല്ലാ മാസവും ഒരുക്കുന്നത്. അംഗവരിയോ, സംഘടനാ ചട്ടക്കൂടുകളോ, മത രാഷ്ട്രീയ ചായ്വുകളോ ഇല്ലാത്ത ഈ സംരംഭം mauk യുടെ സഹായത്തോടെ സന്നദ്ധപ്രവർത്തകർ നയിക്കുന്നു. സമാന മനസ്കർക്ക് എപ്പോഴും കടന്നു വരാവുന്ന ഈ വേദികൾ സ്വതന്ത്ര ചിന്തക്ക് പ്രാമുഖ്യം നല്കുന്നു. കൂടുതൽ വിവരങ്ങൾക്ക് kattankaappi.org {gallery}sherif{/gallery}

