പ്രണയിനിയുടെ കണ്ണുകളിൽ നോക്കി 'കവിത ഊറു ന്ന മിഴികൾ ' എന്നു പറയുന്നിടത്ത് കവിതയുടെ നിർവചനം വിശാലമാവുകയാണ്. കട്ടൻകാപ്പി ഊന്നൽ നല്കുന്നത് ആസ്വാദനത്തിലാണ്. അതുകൊണ്ട് തന്നെ ഉപേക്ഷകളില്ലാതെ ആസ്വദി ക്കുവാനാണ് ശ്രമിക്കുന്നതും. ജീവിതം വച്ചുനീട്ടുന്ന വരകളിലും, നിറങ്ങളിലും, ശബ്ദത്തിലും, വരികളിലും, ചലനങ്ങളിലും സൌന്ദര്യത്തിന്റെ വിസ്മയങ്ങൾ ആസ്വദിക്കുവാനാണ് ശ്രമിക്കുന്നത്. അറിവ് ആസ്വാദനത്തിന്റെ മാറ്റു കൂട്ടുമെങ്കിലും, അതോരനിവര്യത ആണെന്നു ശ ഠി ക്കുന്നതിനോട് വിയോജിക്കുന്നു. അഭയദേവ് മുതൽ റഫീക് അഹമ്മദ് വരെയുള്ള ചലച്ചിത്ര ഗാന രചയിതാക്കളുടെ വരികളി ലൂടെ നടത്തിയ തീർത്ഥ യാത്ര പുതിയ ഒരു അനുഭവമായിരുന്നു. സംഘമായി ആലപിച്ചു, സൗഹൃദത്തിന്റെ ഊഷ്മള മേഘലകളിലേക്ക് പടർന്നു കയറുമ്പോൾ, രാവിനു നീളം പോരെന്നു തോന്നി. As the most popular form of poetry, film songs gained much attention with the synergistic support of music composition. But what about the naked lines of Malayalam film songs? Once downgraded as inferior to mainstream poetry and literature, a closer look may reveal that the perception is wrong. While most of the songs fail to deliver any flavour of poetry, some are real gems clad inside music and visual imagery. Here Kattankaappiyum Kavithayum attempts to unearth some of the gems of yester years, the Malayalam Film Industry contributed to the literature. Come prepared with the best Five Malayalam Film songs you like (lyrically). Saturday 11 May 2013 at Kerala house from 7pm.

